ആളൂര്‍: ആളൂരില്‍ പോലീസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഗൗരവതരമായ അന്വേക്ഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് അടിയന്തര ധനസഹായം ലഭ്യമാക്കുക, ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ ആളൂര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
ആളൂര്‍ സെന്ററിൽ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി.വി. വിനു അധ്യക്ഷത വഹിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ. സന്തോഷ്, എം. രാജേഷ്, അപകടത്തില്‍ മരിച്ച ജുവിന് രാജുവിന്റെ ബന്ധു മോളി ടീച്ചര്‍, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആല്വിന് ഷാജി, ഐ.എന്‍. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഐ.എസ്. അക്ഷയ് സ്വാഗതവും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം സി.ആര്. അഭിജിത് നന്ദിയും പറഞ്ഞു.
സാലിഹ് ഫസലുദ്ദീന്‍, ടി.എ. രാഹുല്‍, വി.ബി. ആര്‍ച്ച തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിനു നേതൃത്വം നല്കി.